ഗാംഗ്‌ടോക്ക്, സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) പ്രസിഡൻ്റ് പ്രേം സിംഗ് തമാംഗ് തിങ്കളാഴ്ച ഹിമാലയൻ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പൽജോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

56 കാരനായ തമാംഗ് തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി.

32 അംഗ നിയമസഭയിൽ 31 സീറ്റുകൾ നേടിയാണ് എസ് കെ എം സിക്കിമിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയത്.

2019 വരെ 25 വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ച പ്രതിപക്ഷ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് (എസ്ഡിഎഫ്) ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.